Friday, September 14, 2012

കുറുമൊഴി-3

തൊഴിലാളിവർഗ്ഗവിപ്ലവം ഇങ്ങനേയും…

ആസാമിൽ കലാപം ഉണ്ടായപ്പോൾ ആസാമികൾ അപ്പാടെ കേരളം വിട്ടുപോയി. മുതലാളിമാർ എത്ര കാവൽ കിടന്നിട്ടും അവർ രായ്ക്ക് രാമാനം വണ്ടി കയറി പോയി. കേരളത്തിലെ ഹോട്ടലുകളിൽ ജോലിയ്ക്ക് ആളില്ലാതായി.


മുല്ലപ്പെരിയാർ പ്രശ്നം വന്നപ്പോൾ തമിഴർ കേരളം വിട്ടോടിപ്പോയി. കൃഷി പണിക്കും മറ്റും ആളില്ലാതായി. റോഡ്പണി നിശ്ചലമായി. നിർമാണപ്രവർത്തനങ്ങൾ നിലച്ചു. മുതലാളിമാർ കുഴങ്ങി.

മൂലധനം കൊണ്ട്മാത്രം കാര്യമില്ല.
അതിൽ അദ്ധ്വാനം വേണം എന്നാലെ അത് വളരു.
അതിന് തൊഴിലാളി വേണം.
അതാണില്ലാത്തതും.

വിദ്യഭ്യാസം കൂടിപോയത് കൊണ്ട് കൂലിപ്പണിക്ക് ആരേയും കിട്ടില്ല. കലുങ്കിന്മേലിരിക്കുന്ന യുവാക്കൾക്ക് തൊഴിലിനോട് പുഛം.

വിദേശജോലി സ്വപ്നം കണ്ട് നടക്കുന്ന ഈ വേഴാമ്പലകളോട് ഓതിയിട്ടെന്തു കാര്യം.

മൂലധനത്തിനുമേലെ അടയിരുന്നാൽ വിരിയില്ല.
ചന്തി പൊന്തിച്ചു മുതലാളിമാർ ചിന്തിച്ചു തുടങ്ങി.
മുതലാളി തൊഴിലാളിയുടെ ലെവലിൽ വന്ന് നോക്കി.
ഇനി അധികം ചിന്തിച്ചാൽ മൂലധനത്തിന് ക്ലാവ് പിടിക്കും.

ഏതു ജോലിക്കും ആകർഷകമായ ശമ്പളം.
ഏതു ജോലിക്കും അന്തസ്സായ സ്ഥാനം.
80% ലാഭം തൊഴിലാളികൾക്ക് വീതിച്ചു നൽകും.
മറ്റു നിരവധി ആനുകൂല്യങ്ങൾ.

തൂപ്പ്കാരന് പോലും ഒരു നാനോകാർ സൌജന്യം.
കൃത്യസമയത്തിന് വരാനും കൃത്യസമയത്തിന് മുമ്പെ പോകാനും.

സാക്ഷാൽ കാറൽമാർക്സ് പോലും സ്വപ്നം കണ്ടിട്ടില്ലാത്ത വിപ്ലവം.

Wednesday, August 29, 2012

മാവേലി ക്ഷണിക്കുന്നു ഇനി നമുക്ക് ചൊവ്വയിലേക്ക് പോകാം

മാവേലി
പൊന്നുതമ്പുരാനെ
കാത്തുകൊള്ളെണേ…
കാത്തുകൊള്ളെണേ…
ഈ നരകത്തിൽ നിന്നും
കാത്തുകൊള്ളെണേ…

പേമാരി പെയ്യും നാട്ടിൽ
ഇന്ന് ചൂടാണെ കൊടും ചൂടാണെ
പേമാരി പെയ്യും നാട്ടിൽ
എരുപൊരിയാണെ..
കടലിനു വട്ടു പിടിച്ചെ
തിരകൾ വന്ന് വട്ടമിടുന്നെ
പൈതങ്ങളെല്ലാമൊലിച്ചുപോയെ…
സുനാമിയെന്നൊരു പൂതനയാണെ..
തീതുപ്പിയൊരു കാറ്റ് വന്നെ
കാടായകാടെല്ലാം കൊണ്ടുപോയെ.
വെള്ളമില്ല കുടിക്കാൻ വെള്ളമില്ല
ഇനി വെള്ളത്തിനായി യുദ്ധം.

മാവേലി
പൊന്നുതമ്പുരാനെ
കാത്തുകൊള്ളെണേ

ഉരുൾ പൊട്ടി സ്വപ്നങ്ങൾ കരിഞ്ഞു
ക്യാൻസർ വന്ന് പിതൃക്കൾ മരിച്ചു
ബോംബ്ബിനും കത്തിക്കുമിടയിൽ
യുവത്വം പിടഞ്ഞു.
റേഡിയേഷൻ തിന്നു
കുഞ്ഞുങ്ങൾ വളരുന്നു.

മാവേലി
പൊന്നുതമ്പുരാനെ
കാത്തുകൊള്ളെണേ

ഈ മണ്ണിലിനി രക്ഷയില്ല
ഒരു തുണ്ടുമണ്ണ് വേണം
ചൊവ്വയിലെങ്കിലും മാവേലി
മാവേലി
പൊന്നുതമ്പുരാനെ
കാത്തുകൊള്ളെണേ
--- OOO ---

ഇവിടെ ഞെക്കു കവിത കേൾക്കാം






                                                       Podcast Powered By Podbean


Thursday, May 24, 2012

ബ്രെയ്ക്കിങ്ങ് ന്യൂസ്


അടുത്ത കാലത്തൊന്നും ഒരു ക്വട്ടേഷനും കിട്ടാത്തത് കൊണ്ട് രാവും പകലും ഉറങ്ങല് തന്നെയാണ് പണി. അന്നും ഉച്ചക്ക് ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതാണ് ഗുണ്ട രാജൻ.


ഉറക്കം അത്ര ശരിയാകുന്നില്ല. ഇടയ്ക്കിടെ ഒരു ഞെട്ടൽ. ആരൊക്കയോ അടക്കം പറയുന്നത് പോലെ. കരിയിലയിൽ ചവുട്ടി നടക്കുന്ന ശബ്ദം. ശൊ ഉറക്കം ശരിയാകുന്നില്ലല്ലോ. പിന്നെ അതു മതിയാക്കി കളയാമെന്ന് വിചാരിച്ച് പുറത്തേക്കിറങ്ങാൻ പാതി വാതിൽ തുറന്നപ്പോൾ ചാനൽ ക്യാമറകൾ വാ തുറന്ന് നിൽക്കുന്നു.

എന്റെ ക്വട്ടേഷൻപെരുമാളെ എനിക്ക് വല്ല അവാർഡും പ്രഖ്യാപിച്ചോ.

“എന്താ സാറെ വിശേഷങ്ങൾ” അടുത്ത് കിട്ടിയ ചാനൽ പയ്യനോട് ചോദിച്ചു.

“അണ്ണനറിഞ്ഞില്ലെ..” ചാനൽ പയ്യന്റെ മുഖത്ത് അതിശയം.

“ശോ ഞാനൊന്ന് ഉറങ്ങിപ്പോയി”

“അണ്ണൻ ഞങ്ങളുടെ ചാനൽ തുറന്ന് പാരണ്ണാ”

ഉടനെ അകത്ത് പോയി ടീവി തുറന്നു.

ബ്രെയ്ക്കിങ്ങ് ന്യൂസ്… കീചക വധത്തിൽ ഗുണ്ടാരാജനെ സംശയം.പോലീസ് ഉടനെ വീട്ടിലെത്തി രാജനെ അറസ്റ്റ് ചെയ്യാൻ പുറപ്പെട്ട് കഴിഞ്ഞു.

കണ്ടത് പാതി കേൾക്കാത്തത് പാതി രാജൻ ഓടാൻ പോയപ്പോൾ ചാനൽ പയ്യൻ തടഞ്ഞു.

“എന്താ അണ്ണായിത്. നമ്മളിത്രയും കഷ്ടപ്പെട്ട് ഇതെല്ലാം ഒരുക്കി വെച്ചിട്ട് അണ്ണനങ്ങ് പോയാലോ. ദേ പോലീസ് ഇപ്പോളെത്തും. ലൈവായിട്ട് ഇതൊന്ന് കാണിക്കണം. പ്ലീസ്..കൊലപാതകം ചേട്ടൻ ഞങ്ങളെ അറിയിക്കാണ്ട് ഒപ്പിച്ച് കളഞ്ഞു. കള്ളൻ.”

“നിങ്ങൾക്ക് വീണവായന എനിക്ക് ഗർഭവേദന എന്ന് പറഞ്ഞ്
ഗുണ്ടാരാജൻ വീടിന്റെ പിന്നാമ്പുറത്തെ മതിൽ ചാടി ഓടികളഞ്ഞു.

ബ്രെയ്ക്കിങ്ങ് ന്യൂസ്… ഗുണ്ടാരാജൻ മുങ്ങി. പോലീസ് വീട്ടിലെത്തുന്നതിന് തൊട്ട് മുമ്പാണ് അദ്ദേഹം പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. പോലീസ് നാട്ടിലെങ്ങും വല വീശി രാജനെ പിടിക്കാൻ.

ഗുണ്ടാരാജൻ ഓടിപ്പിടിച്ച് ഒരു സുഹൃത്തിന്റെ വീട്ടിൽ അഭയം തേടി. സുഹൃത്ത് രാജനെ സമാധാനിപ്പിച്ച് വേണ്ടുന്ന സഹായങ്ങൾ ചെയ്യാമെന്ന് ഉറപ്പ് കൊടുത്തു. ഇവിടെ നിന്നെ തേടി ഒരാളും വരില്ല. തൽക്കാലം ഈ ടീവിയൊന്ന് കണ്ട് മനസ്സൊക്കയൊന്ന് ശാന്തമാക്ക്.

ബ്രെയ്ക്കിങ്ങ് ന്യൂസ്… ഗുണ്ടാരാജൻ അഭയം തേടിയ സുഹൃത്തിന്റെ വീട്ടിൽ നിമിഷങ്ങൾക്കകം പോലീസെത്തി റെയ്ഡ് നടത്തുന്നതാണ്.

സുഹൃത്ത് അന്തം വിട്ടുപോയി “ പാപി നീ എന്നേയും കുഴപ്പത്തിലാക്കും. ഓടിപോയ്ക്കോ എവിടെയെങ്കിലും വണ്ടി കയറി പോ”

കുറച്ചു കാശും വാങ്ങി ഗുണ്ടാരാജൻ റെയിൽവെ സ്റ്റേഷനിൽ ഇരച്ചെത്തി. തലയിൽ മുണ്ട് മൂടി ടിക്കറ്റ് വാങ്ങാൻ നിൽക്കുമ്പോൾ അടുത്ത് നിൽക്കുന്നവന്റെ എഫെം റേഡിയോവിൽ ഒരു അറിയിപ്പ് “ഗുണ്ടാരാജൻ നാട് വിട്ടുപോകാൻ സാധ്യതയുണ്ടെന്നും അതുകൊണ്ട് എല്ലാ റെയിൽവെ സ്റ്റേഷനിലും പോലീസ് ഊർജ്ജിതമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാത്രക്കാർ ജാഗ്രതൈ”

ഗുണ്ടാരാജൻ മുണ്ട് വലിച്ചെറിഞ്ഞ് അടുത്ത് കണ്ട ടാക്സിയിൽ കയറി ഏയർപ്പോട്ടിലേക്ക് കുതിച്ചു. ഈ രാജ്യത്ത് നിന്നാൽ ശരിയാകില്ല.

ടിക്കറ്റ് ഓക്കെയാക്കി മുന്നോട്ട് നീങ്ങിയപ്പോൾ ഏയർപ്പോട്ടിലെ ടീവിയിൽ ഗുണ്ടാരാജന്റെ മുഖം തെളിയുന്നു. കണ്ണ് തിരുമ്പി ഒരിക്കൽ കൂടി നോക്കി. തന്നെ തന്റെ മുഖം തന്നെ. ഗുണ്ടാരാജനെതിരെ ലുക്കൊവ്ട്ട് നോട്ടീസ്.

ദൈവമെ ഗുണ്ടാരാജൻ സകല ദൈവങ്ങളേയും വിളിച്ചുപോയി. എന്റെയീശ്വരാ.. എനിക്കെവിടേയും രക്ഷയില്ലല്ലോ.

ഏയർപ്പോട്ടിൽ നിന്ന് ഉടനെ പുറത്ത് ചാടി നേരെ നടന്നു പോലീസ് സ്റ്റേഷനിലേക്ക്. മതി രണ്ടിലൊന്ന് തീരുമാനിച്ചിട്ട് തന്നെ കാര്യം. പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസില്ല. എല്ലാ പോലീസും ഗുണ്ടാരാജനെ തപ്പാൻ പോയിരിക്കുന്നു. ഗുണ്ടാരാജൻ പോലീസിനേയും കാത്ത് അവിടെ ഇരുന്നു.

അന്ന് രാത്രി ഗുണ്ടാരാജൻ ശാന്തമായി ഉറങ്ങി പോലീസിനേയും ചാനലുകളേയും പേടിക്കാതെ.

രാവിലെ തപ്പിതളർന്ന് തിരിച്ചെത്തിയ പോലീസുകാർ ഗുണ്ടാരാജനെ കണ്ട് സന്തോഷിച്ചു.

“ഒടുക്കം നീ ഇവിടെയെത്തി. അല്ലെങ്കിലും ഞങ്ങളെ പറ്റിച്ചു എവിടെ പോകാനാ..”

ഗുണ്ടാരാജൻ പോലീസിന്റെ കാല് പിടിച്ചു കരഞ്ഞു. “സാറെ നിങ്ങളെന്നെ അറസ്റ്റ് ചെയ്തോളു. പക്ഷെ ഈ മാധ്യമങ്ങളിൽ നിന്നെന്നെ ഒന്നു രക്ഷിക്കണെ സാറെ..”
ബ്രെയ്ക്കിങ്ങ് ന്യൂസ്… ഗുണ്ടാരാജനെ പോലീസ് അതിവിദഗ്ദമായി ചമ്പൽക്കാട്ടിൽ വെച്ചു പിടികൂടി.

Wednesday, May 9, 2012

കുറുവെടി – 28



കുറുവെടി:കുലം കുത്തികൾ ഇല്ലായിരുന്നുവെങ്കിൽ സി പി ഐ ഉം,സിപി എമ്മും,സിപി ഐ എം ലും,സി എം പിയും,ആർ എം പി യും,ഇന്ദിരാകോൺഗ്രസ്സും കേരളാകോൺഗ്രസ്സ് പോലും ഉണ്ടാകുമായിരുന്നില്ല. പിന്നെയെന്തുണ്ടാകുമായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മാത്രം. ഇതിൽ നിന്നല്ലെ കുലം കുത്തി എല്ലാം ഉണ്ടായത്.



എന്താ ദാസാ നമ്മളിങ്ങനെ എന്തെ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത് ...!@*%#!?....

Tuesday, May 1, 2012

കുറുവെടി – 27


കുറുവെടി: അഭിമാനക്കൊല ചെയ്യുന്ന ഇത്തരം ആളുകൾ നിരാഹാരം കിടന്ന് മരിക്കുന്നതാണ് നല്ലത്. കുടുംബ്ബമഹിമയ്ക്ക് വേണ്ടി സ്വന്തം മക്കളെ അരുംകൊല ചെയ്യുന്ന മാതാപിതാക്കൾ ഏതു സമൂഹത്തിനാണ് അഭിമാനം.

കുറുവെടി – 26

കുറുവെടി:കൈയുള്ളവർ ലജ്ജിക്കട്ടെ.


Saturday, April 28, 2012

സുവർണ്ണപാദുകങ്ങൾ

ലോകത്തിലെ എല്ലാ കുട്ടികളും ഈ സിനിമ കാണട്ടെ.
ലോകത്തിലെ എല്ലാ മാതാപിതാക്കളും ഈ സിനിമ കുട്ടികളെ കാണിക്കട്ടെ.



Children of Heaven ( Iran ) - Part I
 




Friday, April 27, 2012

കുറുവെടി – 25

കുറുവെടി: ഇതുപോലൊരു.. അല്ല.. ഇതു പോലെ അല്ലാത്ത ഒരു കഥ അടുത്ത കാലത്ത് ദുബായ് മെട്രോയിൽ നടന്നു. മെട്രോ വാതിൽ അടയുന്നതിന് തൊട്ടു മുമ്പ്   സായ്പ്പിന് ഒരു സ്മൈൽ കൊടുത്ത്   മദാമ്മ ഓവർസ്മാർട്ടായി മെട്രോയിൽ ചാടി കയറി. സ്ലോമോഷനിൽ മെട്രോ കയറാൻ ഒരുങ്ങിയ വയസ്സൻ സായ്പ്പിന് മുന്നിൽ മെട്രോ വാതിൽ അടഞ്ഞു.


സുന്ദരി മദാമ്മ അകത്ത്, വയസ്സൻ സായ്പ്പ്

പെരുവഴിയിൽ, സ്മാർട് മെട്രോ മുന്നോട്ട്.

കൈയിൽ മൊബൈൽ ഇല്ലാത്ത മദാമ്മ അടുത്ത് സ്റ്റേഷനിൽ ഇറങ്ങി താടിക്ക് കൈയും കൊടുത്ത് ബെഞ്ചിലിരിപ്പായി. സായ്പ്പ് വന്നെങ്കിൽ വന്നു.
കേരളക്കാർ മൊബൈൽ കൊണ്ട് ഓട്ടോറിക്ഷയിൽ കയറി കുടുംബ്ബത്തോട് ചേർന്നു. മദാമ്മയും സായ്പ്പും ഒരു മാസത്തിന് ശേഷം ലണ്ടനിൽ കണ്ടുമുട്ടി ഹായ് ഹോയ് പറഞ്ഞെങ്കിലായി.
കുറുവെടി – 24 >>>

Wednesday, April 25, 2012

കുറുവെടി – 24

കുറുവെടി:  മീനാക്ഷിയമ്മേ നിങ്ങള് ഈ ചെയ്യതത് നന്നായി. കുളം നികത്തികളുടെ കാലത്ത് നിങ്ങളെ പോലെ നാലാളുണ്ടായാൽ ഈ രാജ്യം നന്നായി പോയേനെ.

ഇനി എല്ലാരും കൂടി കുളം കുത്തിയാലും ബുദ്ധിമുട്ടാണേയ്...
പ്രത്യേകിച്ചും കുളം കലക്കികളുടെ നാട്ടിൽ.
കുറുവെടി – 23 >>>

കുറുവെടി – 23

കുറുവെടി:പാതിരായ്ക്ക് ഇറങ്ങുന്നതൊക്കെ കൊള്ളാം. എന്താ പാതിരായ്ക്ക് പെണ്ണുങ്ങൾ ഇറങ്ങാത്തത് എന്ന് നിരീച്ചിരിക്കുന്ന കുറച്ച് കക്ഷികളുണ്ടിവിടെ.അതു കൊണ്ടു അവരെ നേരിടാനുള്ള കോപ്പുമായിട്ട് ഇറങ്ങിയാൽ മതി.

തീർച്ചയായും പാതിര ആണിന് വേണ്ടി മാത്രമല്ല പെണ്ണിനും കൂടി ഉള്ളതാണ്.

കുറുവെടി – 22 >>> 

കുറുവെടി – 22



കുറുവെടി: നോർവ്വയിലെ നിയമം ഇന്ത്യയിൽ വന്നിരുന്നെങ്കിൽ എത്രയെത്ര മാതാപിതാക്കൾ ജയിലിൽ പോകേണ്ടിവരും. ജീവപര്യന്തത്തിനും വധശിക്ഷക്ക് പോലും അർഹരായ മാതാപിതാക്കൾ നമുക്ക് ചുറ്റുമുണ്ടു.

ഈ വാർത്തയിലെ മാതാപിതാക്കൾ ഇന്ത്യക്കാരുടെ പ്രതിനിധിയൊന്നുമല്ല ഇന്ത്യൻ രീതിയിലാണ് വളർത്തിയത് എന്നൊക്കെ പറഞ്ഞ് നീതികരിച്ച് ചിലർ ചാടി പുറപ്പെടാൻ. മറിച്ച് ഇന്ത്യയ്ക്ക് നാണക്കേട് ഉണ്ടാക്കിയവരാണ്.
അവർക്ക് തമ്മിൽ തന്നെഉത്തരവാദിത്തമുണ്ടാ‍യിരുന്നില്ല പിന്നെയല്ലെ കുട്ടികളെ നോക്കുന്ന കാര്യം!!!!! നോർവ്വയിൽ മര്യാദക്കാരായ വേറെയും ഇന്ത്യൻ കുടുംബ്ബങ്ങളുണ്ടു.

മക്കളെ ഗിനിപ്പന്നികളെ പോലെ വളർത്തുന്ന മാതാപിതാക്കളെ നോർവ്വെയിലേക്ക് കെട്ട്കെട്ടിക്കണെ എന്റെ ഗുരുവായുരപ്പാ.....

കുറുവെടി – 21 >>>>

Monday, April 23, 2012

കുറുവെടി – 21



കുറുവെടി: ഈ വൃദ്ധന് വധ ശിക്ഷ വിധിച്ച, കോളയും അമേരിക്കൻ കോഴിക്കാലും നക്കുന്ന അകാല വാർദ്ധക്യം വന്ന അമൂൽ കുട്ടിസഖാക്കൾ ഈ വൃദ്ധകുമാരനിൽ നിന്ന് പലതും പഠിക്കാനുണ്ടു. സാമൂഹ്യ പ്രതിബദ്ധതയുടെ, ദീർഘായുസ്സിന്റെ തുടങ്ങിയ.....കാര്യങ്ങൾ

ജൈവഭക്ഷണവും യോഗയും ദിനചര്യയാക്കൂ വി എസ്സിനെ പോലെ ചുറുചുറുക്കുള്ള ചെറുപ്പക്കാരനാകാൻ.


കുറുവെടി – 20 >>>

Sunday, April 22, 2012

കുറുവെടി – 20


കുറുവെടി:

കോള കുടിക്കുന്നവൻ പരിഷ്ക്കാരി.
സംഭാരം മോന്തുന്നവൻ വെറും നാടൻ.
കോള കുടിക്കുന്നവൻ അകാലത്തിൽ
നരകത്തിൽ ചെന്ന് പതിക്കും.
സംഭാരം കുടിക്കുന്നവൻ
സാവധാനം സ്വർഗ്ഗം പൂകും.

കുറുവെടി – 19

Friday, April 20, 2012

കുറുവെടി – 19



കുറുവെടി: പി ബി തിരുത്തിയില്ല. സംസ്ഥാനവും തിരുത്തിയില്ല.

ദേ.. പീ സി ജോർജ്ജ് തിരുത്തിയേ.....

കൊണ്ടു നടന്നതും ചാപ്പാ നീയെ......

കുറുവെടി – 18 >>>>

Wednesday, April 18, 2012

കുറുവെടി – 18

തിരുവനന്തപുരത്തെ വിളപ്പിൻശാലയിലെ മാലിന്യകേന്ദ്രത്തിൽ മാലിന്യസംസ്ക്കരണം തുടരണമെന്ന് കോടതിയും പറഞ്ഞു.

കുറുവെടി: മാലിന്യസംസ്ക്കരണമോ മാലിന്യസംഭരണമോ!!!!!!

കുറുവെടി – 17 >>>

Tuesday, April 17, 2012

പ്രളയം



ഇതും കൂടിയെ ബാക്കിയുണ്ടായിരുന്നുള്ളു.


പിതാവെ ഇവരെന്താണ് ചെയ്യുന്നതുയെന്ന് ഇവർ അറിയുന്നില്ല.

ഓസോൺ കുടയിൽ വിള്ളൽ വീഴ്ത്തി ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുക്കുന്ന ഈ പാപികൾ ഇപ്പോൾ നേരിട്ട് ചെന്ന് ഐസ് ഉരുക്കി ഭൂമി കുളമാക്കാൻ പോകുകയാണ്. പുഴയും കടലും പടിവാതിൽക്കലിൽ വന്ന് മുട്ടുന്നതിന്റെ മണിനാദം ഞങ്ങൾ കേൾക്കുന്നു പിതാവെ…. പിതാവെ മഞ്ഞ് മലയിൽ ഈയം ഉരുക്കിയൊഴിക്കുന്ന ഈ പാപികൾക്ക് മാപ്പ് നൽകേണമെ………


ഇപ്പോഴെനിക്ക് ഒരു മുത്തശ്ശി കഥ ഓർമ്മ വരുന്നു.

ഇത് പണ്ട് പണ്ടൊന്നുമല്ല. അടുത്ത കാലത്ത് നടന്ന കഥയാണ്.
ഡൽഹിയിലെ എന്റെ ഒരു സഹപ്രവർത്തകന്റെ വീട്ടിൽ നടന്ന കഥ.

പാലക്കാട്ടെ ഒരു ഗ്രാമത്തിൽ 90 വയസ്സുള്ള ഒരു മുത്തശ്ശി ഉണ്ടായിരുന്നു. അവരുടെ മക്കളും മരുമക്കളും പേരക്കിടാങ്ങളും ഒക്കെ അങ്ങ് ദില്ലിയിൽ വലിയ വലിയ ഉദ്യോഗങ്ങളുമായൊക്കെ വിലസുന്ന കാലത്ത് മുത്തശ്ശിയെ ദില്ലി കാണിക്കാൻ തിരുമാനിച്ചു.

പക്ഷെ മുത്തശ്ശി എതിർത്തു. എനിക്കിനി വയസ്സുകാലത്ത് ദില്ലിയൊന്നും കാണണ്ട ഇവിടെയിങ്ങനെ കുറുച്ചു കാലം കൂടി എനിക്ക് ജീവിച്ചാൽ മതി. എന്റെ അച്ഛനും അമ്മയും മണ്ണടിഞ്ഞ ഇവിടെ തന്നെ എനിക്ക് മരിക്കണം. മക്കൾ വിട്ടില്ല. ഞങ്ങളൊക്കെ ദില്ലിയിൽ സുഖിച്ചു ജീവിക്കുമ്പോൾ അമ്മ ഇവിടെ ഇങ്ങനെ കഷ്ടപ്പെടണ്ട.

പിടിച്ച പിടിയാലെ അവർ മുത്തശ്ശിയെ ദില്ലിയിൽ കൊണ്ടുപോയി. നഗരം ചുറ്റിച്ചു. അനശ്വര പ്രണയത്തിന്റെ താജ്മഹൽ കാണിച്ചു കൊടുത്തു. അംബ്ബരച്ചുംബ്ബിയായ് കുത്തബ്ബ് മിനാർ, പടയോട്ടങ്ങളുടെ കുളമ്പടി ഒച്ച നിലക്കാത്ത റെഡ്ഫോർട്ട്, രാജാക്കന്മാരുടെ ശവകുടീരങ്ങൾ എല്ലാം കണ്ട് തളർന്ന് മുത്തശ്ശി പറഞ്ഞു “എന്നെയൊന്ന് നാട്ടിലെത്തിക്കു എനിക്ക് കുറച്ചുകാലം കൂടി ജീവിക്കണം”

മുത്തശ്ശിക്ക് ചുറ്റും വട്ടമിട്ട് കളിച്ച് കുട്ടികൾ ചോദിച്ചു “ അല്ല മുത്തശ്ശി ഈ മുത്തശ്ശിയുടെ വയറ്റിലെന്താണ് ഇങ്ങനെ വീർത്തിരിക്കുന്നത്”

“അതോ അതൊരു രാക്ഷസ്സകുട്ടിയാണ് എന്റെ വയറ്റിലിരിക്കുന്നത്. അതിനെ തൊട്ടു കളിക്കണ്ട. നിങ്ങളെ പോലെ നല്ല കുട്ടിയല്ല അത്”

“എന്നാപ്പിന്നെ മുത്തശ്ശിക്ക് അതങ്ങ് കളഞ്ഞുകൂടെ”

“പാടില്ല പാടില്ല. ചീത്ത കുട്ടികളെ നശിപ്പിക്കാൻ നോക്കിയാൽ അത് വലിയ രാക്ഷസന്മാരാകും. അത് നമ്മളെയെല്ലാം നശിപ്പിക്കും. അതുകൊണ്ട് നമ്മളവരെ ഉറക്കി കിടത്തണം”

മക്കൾക്കത് അങ്ങനെ വിടാൻ പറ്റ്വോ. അവർ പറഞ്ഞു “: നമ്മുക്ക് അമ്മയെ നല്ല ഡോക്ടറെ തന്നെ കാണിക്കണം”

മുത്തശ്ശി പറഞ്ഞു “ എനിക്ക് കുറച്ചു കാലം കൂടി ജീവിക്കണം”
മക്കൾ പറഞ്ഞു “ അമ്മ കുറെക്കാലം കൂടി ഞങ്ങളുടെ കൂടെ ഇവിടെ ദില്ലിയിൽ താമസിക്കണം”

വയറ് തുരുന്ന് അസുഖം കണ്ട്പിടിക്കുന്ന നല്ലൊരു ഭിഷഗ്വരനെ തന്നെ കണ്ടുപിടിച്ചു. മുത്തശ്ശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബയോപ്സി എടുക്കണമെന്ന് ഡോക്ടർ. മക്കളെന്തിനും തയ്യാർ.

മുത്തശ്ശി പറഞ്ഞു “ എനിക്ക് കുറച്ചു കാലം കൂടി ജീവിക്കണം”
മക്കൾ പറഞ്ഞു “ അമ്മ കുറെക്കാലം കൂടി ഞങ്ങളുടെ കൂടെ ഇവിടെ ദില്ലിയിൽ താമസിക്കണം”

വയറിൽ കുഴൽ കടത്തി ഡോക്ടർക്ക് ആവശ്യമുള്ളത് ചുരണ്ടിയെടുത്തു. ദിവസങ്ങൾക്കുള്ളിൽ റിസൽട്ട് വന്നു. അർബ്ബുദമാണ്. ഉടനെ ശസ്ത്രക്രിയ വേണം.

മുത്തശ്ശി പറഞ്ഞു “ എനിക്ക് കുറച്ചു കാലം കൂടി ജീവിക്കണം”
മക്കൾ പറഞ്ഞു “ അമ്മ കുറെക്കാലം കൂടി ഞങ്ങളുടെ കൂടെ ഇവിടെ ദില്ലിയിൽ താമസിക്കണം”

ശസ്ത്രക്രിയ ഉടനെ വേണം. അല്ലെങ്കിൽ കൈവിട്ട് പോകും. ഉടനെ മൂത്ത മകൻ സമ്മതപത്രത്തിൽ ഒപ്പ് വെച്ചു. ശസ്ത്രക്രിയ ഉടനെ ആരംഭിച്ചു. ശസ്ത്രക്രിയ മണിക്കുറുകളോളം നീണ്ടു.

വയറ് കീറി ഡോക്ടർമാർ തലക്കുത്തി പണിയെടുത്തിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പിന്നെ അവരെല്ലാമത് വരിക്കുട്ടി തുന്നിവെച്ചു. നെറ്റിയിലെ വിയർപ്പ് വിരലുകൾ കൊണ്ട് തുടച്ചു അവർ പരാജയം സമ്മതിച്ചു.
“ഇനി നിങ്ങൾ വേറെയേതെങ്കിലും ആശുപത്രിയിൽ ചെന്ന് ശ്രമിച്ചു നോക്കൂ”

ഇനി എവിടെ കൊണ്ടുപോകാൻ. എവിടെയും കൊണ്ടുപോകേണ്ടി വന്നില്ല. മുത്തശ്ശി മരിച്ചു.

പക്ഷെ ഞങ്ങൾക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു കാഴ്ച്ചയും തന്നിട്ടെ മുത്തശ്ശി പോയുള്ളു.

ഇന്ത്യയുടെ മഹാന്മാർക്ക് ചിതയൊരുക്കിയ യമുനയുടെ തീരത്ത് മുത്തശ്ശിയുടെയും ചിത കത്തി. തീ നാളങ്ങൾ വാനിലുയർന്ന് കത്തി തുടങ്ങി. ഇത്രയധികം തീയും ചൂടുമുണ്ടായിട്ടും ആ തീയ്ക്ക് മുകളിലൂടെ തീയെ തൃണവൽക്കരിച്ചുകൊണ്ട് ഒരു ജലധാര മുകളിലേക്ക് ഒഴുകുന്നു നിശ്ചലരായി നിർന്നിമേഷം സ്തംബ്ബധരായി ആ അത്ഭുതകാഴ്ച്ച മൂന്ന് മിനിട്ടുനേരം നോക്കി നിന്നു. അത് മുത്തശ്ശിയുടെ വയറ്റിൽ നിന്നായിരുന്നു.

Saturday, April 14, 2012

കുറുവെടി – 17


കുറുവെടി:ശുംഭനെന്ന വാക്കിന്റെ അർത്ഥം പ്രകാശം പരത്തുന്നവനെന്ന് ജയരാജൻ സഖാവ് സംസ്കൃതത്തിൽ പറഞ്ഞുകൊടുത്തിട്ട് കോടതിയ്ക്ക് മനസ്സിലായില്ലെന്ന് തോന്നുന്നു.


“ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ നിയമസഭയിൽ ഉറക്കമൊഴിച്ച് കുത്തിയിരുന്ന് നിയമങ്ങൾ ഉണ്ടാക്കുന്നു. അത് ജനപ്രതിനിധികളും ജനങ്ങളും അച്ചട്ടായി നടപ്പാക്കുന്നുണ്ടോ എന്ന് നോക്കേണ്ട പണി കോടതിയ്ക്കും”

വല്ലതും പുടി കിട്ടിയോ. ഇല്ലെങ്കിൽ സഖാവ് തന്നെ പറഞ്ഞുതരും. അത് ഇങ്ങനെയാണ്. കോടതിയലക്ഷ്യം എന്ന് അട്ടഹസിക്കുന്ന ഈ കോടതി തന്നെ നാളെ എങ്ങനെ പെരുമാറണമെന്ന നിയമം കൊണ്ടുവരാൻ പവ്വറുള്ളവരാണ് ഈ ജനപ്രതിനിധികൾ. ഇനിയും നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ ജനാധിപത്യത്തെ കുറിച്ച് ഒരു ചുക്കും നിങ്ങൾക്ക് അറിയില്ല.

കുറുവെടി – 16 >>>

വിഷു ആശംസകൾ 2012


വിഷുപ്പുലരിയിൽ മരുഭൂമിയിൽ
മഴപ്പെയ്തു നനഞ്ഞൊരുമണ്ണിൽ
കാലുകൾ നട്ടു നടന്നു ഞാൻ.





മോഹങ്ങൾ വിത്തു വിതച്ചു
മരുഭൂവിൽ കൊന്നയും ചക്കയും
മാങ്ങയും പൂത്തുകിടപ്പതു കാണാൻ
കാല് വലിച്ചു നടന്നു ഞാൻ.


മോഹങ്ങൾക്കതിരില്ല വിഷു നാളിൽ
വിത്തു വിതച്ചു നടക്കാൻ.

വിത്തും കൈക്കോട്ടും
വിത്തും കൈക്കോട്ടും
വിഷുപ്പക്ഷി ചിലച്ചു പറന്നു.

സ്വപ്നങ്ങളായ സ്വപ്നങ്ങളെല്ലാം
പൂക്കുന്നൊരു വിഷുപ്പുലരി ഇനിയും വരും.
അതുകൊണ്ടു അടുത്ത വിഷു വരെ
നിങ്ങൾക്കേവർക്കും വിഷു ആശംസകൾ.




Friday, April 13, 2012

കുറുവെടി – 16


കുറുവെടി: അങ്ങനെയിങ്ങനെയൊരാൾ. ചൈനയിൽ അങ്ങനെയൊരാൾ കേരളത്തിലിങ്ങനെയൊരാൾ. ചൈനീസ് മാതൃക അല്ല ഇന്ത്യൻ മാതൃകയിലാണ് കമ്മ്യൂണിസ്റ്റുപാർട്ടി മുന്നോട്ട് പോകുക എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ചില കാര്യത്തിൽ ചീന ഇന്ത്യ ഭായി ഭായി തന്നെ......സർവ്വലോകതൊഴിലാളികളെ സംഘടിക്കുവിൻ....

Tuesday, April 10, 2012

കുറുവെടി – 15



കുറുവെടിക്കും ഇമ്പാക്ടോ..ശിവ..ശിവ..



അത്ര സംശയമുണ്ടെങ്കിൽ ഈ വാർത്തയും കുറുവെടി 10 ഉം വായിച്ചു നോക്കൂ..ഹ…ഹ….ഹാ…


കുറുവെടി-10 >>>>
കുറുവെടി-14 >>>>



Saturday, March 31, 2012

ഭൂമിക്കൊരു ദിനം

വിളക്കായ വൈദ്യുതി വിളക്കെല്ലാമണച്ചൊരുമെഴുകുതിരിനാളത്തിന് ചുറ്റുമിരുന്നു നമ്മൾ.

ഭൂമിക്കൊരു ദിനമെൻകിലും കൊടുത്തു
മനമുരുകി പ്രാർത്ഥിക്കാം നമ്മൾക്ക്.

ഭൂമി പിളർത്തി വലിക്കല്ലെ..
ഓസോൺ കുടയിൽ അരിപ്പകൾ വീഴല്ലെ...
ധ്രുവദേശത്തെ ഹിമകണമൊന്നുമുരുകല്ലെ...
പുഴയും കടലും
പടിവാതിലിലെത്തല്ലെ..

ഒരു വീടിന് പത്ത് മരം.
ഒരു കെട്ടിടത്തിന് നൂറ് മരം.
കെട്ടിടമായ കെട്ടിടമെല്ലാം
പുൽവള്ളിയിലമരുന്നെ..
മരുഭൂമിയിലെ ഓരോ മണൽത്തരിയിലുമൊരു
മരം വളരുന്നെ..

മെഴുകുതിരി ഉരുകിയുരുകിത്തീർന്നൊരു
ഇരുട്ടിൽ ഞങ്ങളുറങ്ങി.
സ്വപ്നങ്ങളായ സ്വപ്നങ്ങളെല്ലാം
നാമ്പ് വിടർത്തി പടരന്നൊരുദയത്തിനായി.

സ്വപ്നമെ നയിച്ചാലും........

--- 000 ---

click here to listen













കുറുവെടി – 14


തന്റെ വകുപ്പിലെ അഴിമതി കഥകൾ കേട്ട് പ്രതിരോധവകുപ്പ് മന്ത്രി ഏ കെ ആന്റണി കൈ തലയിൽ വെച്ച് ഒരു നിമിഷം തരിച്ചിരുന്നുപോയി. പിന്നെ ബോധം വന്നപ്പോൾ രാജ്യ രക്ഷയുടെ കാര്യമല്ലെ എന്ന് കരുതി ആരോടും പറഞ്ഞതുമില്ല. അഴിമതി കഥ പറഞ്ഞയാൾ എഴുതി തന്നതുമില്ല. അതു കൊണ്ടു അയാൾക്ക് ചായ കൊടുത്ത് പറഞ്ഞയച്ചു. സേനാമേധാവിക്ക് തലയിൽ ആലിപ്പഴം വീണപോലെ ഒരു വയസ്സ് കൂടിയപ്പോൾ ഇങ്ങനെയൊരു പാര വെക്കുമെന്ന് മുൻക്കൂട്ടി കാണാനും കഴിഞ്ഞില്ല.


          സ..സ..സത്യത്തിൽ എന്റെ     കോണകത്തിന് തീ പിടിച്ചുപോയി..


അയ്യോ എന്റെ കോണകത്തിന് തീ പിടിച്ചേ..

കുറുവെടി - 13

കുറുവെടി - 13





കുറുവെടി:   പെരുന്തച്ചൻ റീലോഡഡ്.
പെരുന്തച്ചന് മരണമില്ല.
ഓംഹ്രിം..ഹ്രിം..ഹ്രിം..ഓം നമഃ ശിവായ...

വരച്ച വരയിൽ വരാത്ത  മക്കളെയെല്ലാം ഗർഭപാത്രത്തിൽ വിളിച്ചു വരുത്തി പാര കൊണ്ടു അൺഢവും ബീജവുമാക്കി കഷണിച്ചു കളയും

ഓം ബാലകൃഷ്ണായ നമഃ.......
ഓം ഗണേശായ നമഃ.......
ഓം സർവ്വലോക പെരുന്തച്ചായ നമഃ.......

എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം.


കുറുവെടി - 12 >>> 

Friday, March 30, 2012

വിദ്വേഷക്കരിമ്പടം



ഇന്നലെവരെ തോളത്ത് കൈയിട്ട് ചിരിച്ച് നടന്ന് പോയ ആൾ ഇന്ന് രാവിലെ വന്ന് പരസ്യമായി തെറി പറയുക എന്ന് വെച്ചാൽ, അതും രക്തബന്ധമുള്ള സഹോദരനുമായിട്ട്. ഒന്നുകിൽ അവർക്ക് ഭ്രാന്താണ് അല്ലെൻകിൽ ആസൂത്രിതമായ ഒരു ഗൂഢപദ്ധതി അതിന്റെ പിറകിൽ കാണും.‌


ഇത്തരമൊരു സ്വഭാവമാറ്റം എല്ലാവർക്കും സഹിക്കാൻ കഴിഞ്ഞെന്ന് വരില്ല.ചിലർക്ക് മരിക്കുന്നത് വരെ മറക്കാൻ കഴിയാത്ത ഒരു ഷോക്കായി ഹൃദയത്തിൽ പതിഞ്ഞ് കിടക്കും. ചിലരിലത് വെറുപ്പും ദേഷ്യവും കൊണ്ട് പകയായി മാറും. കുടുംബ്ബത്തിലാരെൻകിലും  ഇങ്ങനെ അകാരണമായി  (അല്ല കാരണമുണ്ടെന്ന് തന്നെ വെച്ചോ) ജനമധ്യേ അട്ടഹസിക്കുമ്പോൾ അത് കുടുംബ്ബത്തിനുണ്ടാക്കുന്ന മാനഹാനി എത്രവലുതായിരിക്കുമെന്ന് കുടുംബ്ബത്തിലെ വിവരവും വിവേകവുമുള്ള തലമുതിർന്നവർ കണ്ടെത്തി അത് പരിഹരിക്കേണ്ടതാണ്. അതുണ്ടാകുന്നില്ലെൻകിൽ സംഘടിതാസൂത്രിത ഗൂഢാലോചനയുടെ മറനീക്കിയുള്ള കത്തിവേഷം കണ്ട് ഞെട്ടി പോകുകയെ നിവൃത്തിയുള്ളു.

ആരെ വിശ്വസിക്കും അരയിൽ കിടക്കുന്ന അരഞ്ഞാണം സർപ്പമായി വിടർന്നാടുമ്പോൾ. അടുത്തിരുന്ന് കുശലം പറഞ്ഞുകൊണ്ടിരിക്കെ പൊടുന്നനെ ദംഷ്ട്രകൾ നീട്ടി രക്തം കുടിക്കാൻ വരുമ്പോൾ...എന്ത് പറ്റി ഈ മനുഷ്യർക്ക്. ഇവർക്കൊന്നും സൌഹാർദ്ദജീവിതം വേണ്ടെ?

എപ്പോഴും അടികൂടി കണക്ക് പറഞ്ഞ് ജീവിക്കാൻ. അല്ല ഇവർക്കെന്തെൻകിലും നേട്ടമുണ്ടോ ഇങ്ങനെയൊക്ക ചെയ്യുന്നത് കൊണ്ട്.

കനകം മൂലം കാമിനി മൂലം കലഹം ഉലകിൽ സുലഭം എന്ന് കേട്ടിട്ടുണ്ടു. അപ്പോൾ അടിസ്ഥാനപരമായ പ്രശ്നം സമ്പത്താണ്.
അതാണാളുകളെ പലവിധവേഷം കെട്ടിക്കുന്നതും തമ്മിലടിപ്പിക്കുന്നതും.

നേതാക്കന്മാരുടെ കുതന്ത്രങ്ങൾക്കും കുപ്രചരണങ്ങൾക്കും അന്ധമായി ഓശാന പാടുന്നത് അന്തിക്ക് കിട്ടുന്ന എല്ലിൻ കഷണങ്ങൾക്ക് വേണ്ടിയാണ്. നേതാവിന്റെ അഹന്തയ്ക്കും തന്നിഷ്ടത്തിനും ഏറ്റവും കൂടുതൽ ഏലുലയ്യ പാടുന്നവന് കൂടുതൽ എല്ലുകൾ കിട്ടും. നട്ടുച്ചയ്ക്ക് ഇരുട്ടാണെന്ന് പറഞ്ഞാൽ ചൂട്ട് കത്തിക്കാനും മടിയില്ല ഈ അവസരവാദികൾക്ക്.

ചിലർ ഇങ്ങനെയാണ് മേല്പറഞ്ഞ നേതാക്കന്മാരെ പോലെ. അവരുടെ ഇംഗിതത്തിനും   താല്പര്യത്തിനും തുള്ളുന്നവരെ മാത്രം മതി, അല്ലെങ്കിൽ വീടിനും നാടിനും പുറത്ത്.

വാക്കുകൾ കൊണ്ട് നിസ്സാരമായി തീർക്കാനാകുന്ന വിഷയങ്ങൾ വാളെടുത്ത് വഷളാക്കി കളയും ചില ഭദ്രകാളികൾ.

പണ്ട് കൊടുത്ത തകരപാത്രത്തിന്റെ കണക്ക് വരെ പറയും ചില വിദ്വാന്മാർ. സ്വന്തം കൂടപ്പിറപ്പ് തന്ന സ്നേഹത്തിന്റേയും സഹായത്തിന്റേയും വില എങ്ങനെ കൂട്ടുമെന്ന് ഏത് സ്കൂളിൽ ചെന്നാണവർ പഠിക്കുക.

ജനനമരണ മധ്യേ വൃഥാ തമ്മിലടിച്ചു നടക്കുന്നതെന്തെ വിഭോ...

പണവും ദുരമൂത്ത അധികാരവും അല്ല ശാന്തിയും മനസ്സമാധാനവും നിറഞ്ഞ സ്നേഹക്കനിയാണ് ജീവിതമെന്ന് ചിലരറിയുന്നത് മരണക്കിടയ്ക്കയിൽ കിടക്കുമ്പോഴാണ്. ഹാ കഷ്ടം.. അവർക്ക് വൈകി വന്ന വിവരം കൊണ്ടെന്ത് നേട്ടം.

കാട്ടാളനൊരു വാല്മീകിയാകാമെൻകിൽ, സാധരണമനുഷ്യന് വിദ്വേഷത്തിന്റെ കറ കഴുകി കളഞ്ഞ് സല്ഗുണസമ്പന്നനാകാൻ ഒരു രാമൻ വരേണ്ടാവശ്യമൊന്നുമില്ല.

കഠിനഹൃദയർക്കത് കഴിഞ്ഞെന്ന് വരില്ല, അത് അവരുടെ മരണത്തിന്റെ കൂടെ നരകത്തിലേക്ക് പോകുകയെ നിവൃത്തിയുള്ളു. ദൈവത്തിനുപോലും ഒന്നും ചെയ്യാൻ കഴിയില്ല.ആറടിമണ്ണിലൊടുങ്ങുമ്പോൾ സ്വവസ്ത്രം പോലും എടുക്കാൻ കഴിയില്ലെന്ന് അവർക്കറിയില്ലെന്നുണ്ടോ.
ഇത്തരം ആളുകളിൽ നിന്ന് അകന്ന് നില്ക്കുന്നതാണ് ബുദ്ധി. അല്ലെൻകിൽ അവർ മുട്ടിന് മുട്ടിന് പാര വെച്ച് ജീവിതം കുളമാക്കികളയും.

നല്ല മനുഷ്യർ സ്നേഹനിർഭരരായി ആനന്ദപുളകിതരായി ജിവിതമാകുന്നമൃതം നുണഞ്ഞുല്ലസിക്കട്ടെ. ആ സ്നേഹോദ്യാനത്തിൽ ബന്ധുമിത്രാദികൾ പാരിജാതങ്ങളാകട്ടെ.

ലോകാസമസ്താ സുഖിനോ ഭവന്തു.

Friday, March 23, 2012

കുറുവെടി - 12


കുറുവെടി:ശ്രീപപ്പനാവാ...അറകളിൽ ഉഗ്രവിഷമുള്ള നാഗങ്ങളുണ്ടെന്നും, അറ തുറന്നാൽ മഹാമാരി പടരുമെന്നും, അറ തുറക്കാൻ സഹായിച്ച ഒരാൾ വാതം വന്ന് കിടപ്പിലായെന്നും,ചിലർക്ക് ഭ്രാന്ത് പിടിച്ചെന്നും എന്നൊക്കയുള്ള നട്ടാല്‍  പൊടിക്കാത്ത നുണകൾ പ്രചരിപ്പിച്ചതിന്റെ ഗുട്ടൻസ് ഇപ്പോഴല്ലെ പിടി കിട്ടിയത്. പിന്നെയും ചിലതൊക്ക കേട്ടു ശ്രീപപ്പനാവാ.... വീ എസ്സും രാജാവും പായസപ്പാത്രവും... അറയിലും അണിയറയിലും എന്തൊക്കെ ചീഞ്ഞ് കിടക്കുന്നുണ്ടാകും..എന്തെരൊ സംഭവിക്കണ് പപ്പനാവാ നിന്റെ മായാവിലാസങ്ങൾ   

കുറുവെടി - 11>>>

കുറുവെടി - 11



കുറുവെടി:അത് റൈറ്റ്. അപ്പറഞ്ഞത് കറക്ട്. നാളെ ഈ സഖാവിനെപ്പറ്റിയും ഇങ്ങനെ ആരെൻകിലും പറയുമോ ആവോ!! കമ്മ്യൂണിസ്റ്റുകാർ മറ്റുള്ളവർക്ക് മാതൃകയാകുകയും ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപ്പെട്ട് അവരോടൊപ്പം ചേർന്ന് മുന്നോട്ട് പോകേണ്ടവരാണ്. വന്ന് വന്ന് ഏറ്റവും വലിയ തൊഴിലാളി സംഘടന കോൺഗ്രസ്സിന്റെ കൂടെയാണ്. എപ്പോഴാണ് സഖാവെ നമ്മളൊന്ന് നന്നാകുക.

കുറുവെടി - 10>>>>