Friday, March 16, 2012

കുറുവെടി - 10

കോൺഗ്രാസുകാർ, അഭിസാരികയെ പലതവണ ഉപയോഗിച്ച് വലിച്ചെറിയുന്നത് പോലെ സിന്ധുജോയിയെയും കറിവേപ്പില പോലെ വലിച്ചെറിഞ്ഞു. അതെ ഗതിതന്നെ ശെൽവനും ഉണ്ടാകുമെന്ന് വി.എസ്.




കുറുവെടി : മൂലക്കിരുന്ന അമ്മിയെടുത്ത് കാലിലിട്ടത് പോലെ ആയല്ലോ വീ എസെ..വെറുതെ വീട്ടിലിരുന്ന് ചൊറികുത്തുന്ന സിന്ധുവിന് വേണ്ടാത്ത പബ്ളിസിറ്റി കിട്ടി അത്ര തന്നെ. അതു കൊണ്ട് അടുത്ത ദിവസം മുതൽ പത്രത്തിലും ടീവിയിലും സ്റ്റേജിലും സിനിമാസ്കോപ്പ് പോലെ നിറഞ്ഞു നിന്നു സിന്ധു കരച്ചിലും പിഴിച്ചിലുമായി. അഭിസാരിക പ്രയോഗം വരുത്തിവെച്ച ഒരു ഗുണം. സിന്ധു നന്ദി ആരോട് ചൊല്ലേണ്ടു വീ എസ്സിനോടല്ലാതെ.


അഭിസാരിക പ്രയോഗം വല്ലാണ്ട് ആഘോഷിച്ച കോൺഗ്രസ്സുകാർ പറയുന്ന അർത്ഥമൊന്നുമില്ലെന്നാണ് നിഘണ്ടു തപ്പിയ വിദഗ്ദന്മാർ ഇപ്പോൾ പറയുന്നത്.


അപ്പോൾ പണിയായല്ലോ സിന്ധുവിന് ആർക്കെതിരെയാണ് കേസ് കൊടുക്കുക? ഖേദം പ്രകടിപ്പിച്ച വീ എസ്സിനെതിരെയോ നാടാകെ പാട്ട് പാടി നാറ്റിച്ച കോൺഗ്രാസ്സുകാർക്കെതിരെയോ. സിന്ധുവിന് ഒരു സ്ഥാനം കൊടുത്ത് ഈ കറ കഴുകി കളയുന്നതാണ് കോൺഗ്രസ്സിന് നല്ലത്.  ഒരു വല്ലാത്ത വീ എസ്സ് ഫാക്ടർ കോൺഗ്രസ്സിലും!!!


Thursday, March 8, 2012

ഗാന്ധി രവി

നഗ്നപാദനായി നഗരപ്രദക്ഷിണം സുദിനത്തില്‍ വന്നപ്പോള്‍ 

ഇതാ ഒരു ഒറിജിനല്‍ ഗാന്ധിയന്‍. നിങ്ങള്‍ക്കും ഇത് ജിവിതത്തില്‍ ആകാം.

രണ്ടാമത്തെ പേജ് നോക്കുക .......

sudhinam-3

നഗ്നപാദനായി നഗരപ്രദക്ഷിണം

താര്‍ ഉരുകുന്ന മീനമാസത്തിലെ കൊടുംചൂടിലും വെള്ളം കുത്തിയൊഴുകുന്ന കറ്ക്കിടക മാസ ദിനങ്ങളിലും ഒരു ദിവസം പോലും അവധിയെടുക്കാതെ പുലറ്ച്ച മുതല്‍ സന്ധ്യ വരെ കണ്ണുര്‍ നഗരത്തില്‍ നഗ്നപാദനായി നടക്കുന്നതാരാണ്? നഗരത്തിലെ കടകളിലും ഓഫിസുകളിലും നിത്യസന്ദറ്ശകനായ എളയാവൂറ്കാരന്‍ രവിയേട്ടനാണല്ലോ അത്.

32 വര്ഷമായി രവിയേട്ടന്‍ നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിലെ താണ ബ്രാഞ്ചില്‍ ബില്‍ കലക്ടറുടെ ജോലി ആരംഭിച്ചിട്ട്. കണ്ണൂറ് ആശുപത്രി, ചൊവ്വ, വാരം വഴി വലിയന്നൂര് വരെയാണ് രവിയേട്ടന്റെ പ്രവര്‍ത്തനമേഖല. ഇത്രയും സ്ഥലങ്ങളില്‍ ചെരിപ്പിടാതെ കരിങ്കല്ച്ചീളുകളിലും ചരല്‍ പാതകളിലും നടക്കുക കുറച്ചു ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ശരിക്കും പറഞ്ഞാല് ഭൂമിയുമായി കിന്നരിച്ചുള്ള ഈ യാത്ര തുടങ്ങിയിട്ട് 55 വര്ഷമായി. ജനിച്ച അന്നുമുതലെ.
എന്തിനാണ് ഈ സാഹസത്തിന് മുതിര്ന്നതെന്നോ എന്ത് കൊണ്ട് ചെരിപ്പിട്ടില്ല എന്നൊക്കെ ചോദിച്ചാല്‍ രവിയേട്ടന് പ്രത്യേകിച്ച് ഉത്തരമൊന്നുമില്ല. ഇത് ഇങ്ങനെയാണ് ഇങ്ങനെയൊക്കെ എനിക്ക് ജീവിക്കാന്‍ പറ്റു എന്നേ രവിയേട്ടന് പറയാന്‍ കഴിയു. അതു പോലെ തന്നെ ഖദര്‍ ധരിക്കുന്നതും. ഇത് രണ്ടാം തൊലിയായിട്ട് വര്ഷങ്ങള് കുറെ ആയി. സ്ക്കൂള് തലം തൊട്ടെ ഇതും ജീവിതത്തിന്റെ ഭാഗമായി. ഇതിനൊന്നും പ്രത്യേകിച്ച് ഒരു കാരണം പറയാനില്ല. ഒരു നിയോഗം പോലെ ഇതൊക്കെ പിന്തുടരുന്നു. പത്രവിതരണം ചെയത കാലത്തും നെയ്ത്ത് ജോലി ചെയ്ത സമയത്തും കണ്ടക്ടറായി ജോലി ചെയ്തപ്പോഴും ഇതിനൊന്നും ഒരു മാറ്റവുമുണ്ടായിരുന്നില്ല.
പക്ഷെ ഒരു കാര്യം രവിയേട്ടന് നന്നായി അറിയാം മണ്ണോട് ചേറ്ന്നുള്ള ഈ യാത്ര ആനന്ദദായകമാണ്, ഉന്മേഷം ഉണ്ടാക്കുന്നതാണ്. ജീവിതത്തില് ഇതു വരെ പറയത്തക്ക ഒരു അസുഖവും ഉണ്ടായിട്ടില്ല. എന്നുമാത്രമല്ല ചെറുപ്പാക്കാറ്ക്ക് ഇടയില്‍ പോലും വ്യാപകമായ പ്രമേഹം മുതല്‍ കൊള്സ്ട്രോള്, പ്രഷര്‍ വരെ രവിയേട്ടന്റെ നാലയലത്ത് പോലും എത്തി നോക്കിയിട്ടില്ല.
അപ്പോള് ഈ നടത്തത്തില് എന്തോ ഗുണമുണ്ടല്ലോ. മണ്ണില്‍ രണ്ട് കാലും കുത്തിയുള്ള ഈ നടത്തം മൊബെയില് ബാറ്ററി ഇലക്ട്രിക്ക് സോക്കറ്റില്‍ നിന്ന് ചാറ്ജ് ചെയ്യുന്നത് പോലെ പ്രകൃതിയില് നിന്ന് ഊറ്ജം വലിച്ചെടുക്കുകയാണെന്ന് എത്ര പേറ്ക്കറിയാം. എന്നാല് രവിയേട്ടനത് അനുഭവിച്ചറിയാം.
മണ്ണില്‍ നടക്കുന്നതും മണ്ണോട് ചേര്‍ന്ന് കിടക്കുന്നതും വഴി ശരീരത്തിലെ വേദന,മാനസിക സമ്മറ്ദം,പേശീമുറ്ക്കം,തലവേദന എന്നിവ കുറക്കുകയും ശരിയായ രീതിയില് രക്തപ്രവാഹം സംഭവിച്ച് ഉന്മേഷം ഉണ്ടാക്കുകയും രാത്രിയില് സുഖനിദ്ര കിട്ടുകയും ചെയ്യുന്നുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പുരാതനകാലങ്ങളില് മനുഷ്യര്‍ ചെയ്തതും ഇത് തന്നെയാണല്ലോ. മണ്ണോട് ചേറ്ന്ന് കിടക്കുമ്പോള് ഭൂമിയില് നിന്ന് വൈദ്യുത തരംഗങ്ങള് ശരീരത്തില് പ്രവേശിക്കും.
ജനിച്ച അന്നുതന്നെ കുഞ്ഞുങ്ങള്ക്ക് പാദരക്ഷ തയ്യിപ്പിച്ച് പ്രകൃതിക്കും കുട്ടികള്ക്കും ഇടയില് ഒരു വലിയ അകല്ച്ച സൃഷ്ടിക്കുകയാണ്. ആധുനിക ജീവിത രീതി മനുഷ്യനെ പ്രകൃതിയില് നിന്ന് എത്രമാത്രം അകറ്റാമോ അത്രയും അകറ്റികൊണ്ടിരിക്കയാണ്. പ്രകൃതിയില് നിന്നുള്ള ഈ ഊറ്ജപ്രവാഹത്തെ നിരാകരിക്കയാണ്. കുട്ടികള്‍ മണ്ണില്‍ കളിച്ച് വളരണം. ദിവസവും കുറഞ്ഞത് അരമണിക്കൂറെങ്കിലും മണ്ണിലും പുല്ലിലും നടക്കുന്നത് നല്ലതാണ്. മണ്ണില്‍ മലറ്ന്ന് കിടന്ന് നക്ഷത്രങ്ങളെ നോക്കി കിടക്കുന്നത് എത്ര രസകരമാണ്. അത് ഒരു കടല്പ്പുറത്താണെങ്കില്‍ അതിലും ഗംഭീരമായി. കടലിന്റെ ആരവവും നക്ഷത്രങ്ങളുടെ ഒളിച്ചു കളിയും ആസ്വദിക്കുമ്പോള്‍ പ്രകൃതിയില് നിന്ന് ഊറ്ജം നമ്മുടെ ശരീരത്തിലേക്ക് ഒഴുകി വരുന്നത് അറിയാന് കഴിയും. 
 കൂട്ടുകാറ് കളിയാക്കികൊണ്ട് ചോദിക്കും “ രവി നീ കല്യാണദിവസവും ചെരിപ്പിട്ടില്ലെ?” രവിയേട്ടന് ശാന്തനായി പ്രതികരിക്കും “ ഇല്ല. ആ ദിവസവും വേണ്ടി വന്നില്ല”
കണ്ണൂരിലെ ചെരിപ്പ് കടക്കാര്‍ പല പ്രാവശ്യം വല വീശി നോക്കി രവിയേട്ടനെ ചെരിപ്പിനകത്താക്കാന്‍. രവിയേട്ടന്‍ ചിരിച്ച് കൊണ്ടു പറയും “ഇത്രയും കാലം ഇങ്ങനെ പോയില്ലേ. ഇനി അങ്ങോട്ടും പോകുന്നിടത്തോളം ഇങ്ങനെ തന്നെ പോട്ടെ”
അവസാനം തോറ്റ് തൊപ്പിയിട്ട് കടക്കാര്‍ രവിയേട്ടനോട് അപേക്ഷിച്ചു “ രവിയെ നീ അനുയായികളെ ഉണ്ടാക്കി ഞങ്ങളുടെ കച്ചോടം പൂട്ടിക്കരുത്”
ചൈനീസ് ഖാദി ധരിച്ച് സ്വജിവിതത്തില് ഗാന്ധി വിരുദ്ധന്മാരായി ജീവിക്കുന്നവരുടെ കാലത്ത് എന്റെ ജിവിതം തന്നെയാണ് എന്റെ സന്ദേശമെന്ന് പറഞ്ഞ ഗാന്ധിയെ അനുസ്മരിപ്പിക്കും വിധം യാതൊരു അവകാശവാദവുമില്ലാതെ രവിയേട്ടന്‍ നഗരത്തില്‍ നമ്മുക്കിടയില്‍ ഇന്നും നഗ്നപാദനായി സഞ്ചാരത്തിലാണ്. 

 സുദിനം പേപ്പറില്‍ വന്നത് കാണാന്‍   താഴെ ഞെക്കുക >>>> ഗാന്ധി രവി
 http://ramasathadhara.blogspot.com/2012/03/blog-post_08.html
 


Friday, February 17, 2012

കൊലയാളി ഉപ്പ്

അയഡൈസ്ഡ് ഉപ്പിന്റെ ഉപയോഗമൂലം ഇന്ന് നിരവധി പേര്‍ ഗോയിറ്റര്‍ രോഗത്തിന് അടിമപ്പെട്ടിരിക്കുന്നു. ഈ അവസരത്തില്‍ 22 വര്‍ഷം മുമ്പ് ഞാനെഴുതിയ ഒരു ലേഖനത്തിന്റെ PDF ഫയല്‍ ഇവിടെ ഒട്ടിക്കുന്നു.



 താല്പര്യമുള്ളവര്‍ക്ക് വായിക്കാം. എന്നിട്ട് അയഡൈസ്ഡ് ഉപ്പിന്റെ നീരാളിപിടുത്തത്തില്‍ നിന്ന് രക്ഷപ്പെടു. 22 വര്‍ഷം മുമ്പ് വായിച്ച് ആരെനകിലും രക്ഷപ്പെട്ടോ എന്നറിയില്ല.  എവിടെ .....മലയാളി കേട്ടാലും കൊണ്ടാലും പഠിക്കില്ലില്ലോ.

Saturday, February 4, 2012

കുറുവെടി – 9


പത്മശ്രീ ഭരത്‌ ഡോക്‌ടര്‍ സരോജ്‌കുമാര്‍  എന്ന സിനിമ മോഹന്‍ലാലിനെ കളിയാക്കാനെടുത്ത സിനിമയെന്ന് ആന്റണി പെരുമ്പാവൂരും സംഘവും.

കുറുവെടി : മലയാളസിനിമയിലെ കുഞ്ചന്‍ നമ്പ്യാരായ ശ്രീനിവാസന് എന്തിനേയും കളിയാക്കാം. അത് കേട്ടാര്‍ക്കും പരിഭവമരുതെ. സ്വന്തം രൂപത്തെ തന്നെ കളിയാക്കികൊണ്ട് സിനിമയില്‍ ജൈത്രയാത്ര നടത്തിയ കേമനാണ് അദ്ദേഹമെന്ന ഇദ്ദേഹമെന്ന പുള്ളി. മമ്മുട്ടിയും മോഹന്‍ലാലും പരസ്പരം കളിയാക്കി കൊണ്ട് പൊടിപൊടിച്ച ഒരു സിനിമയുണ്ട് “ഹരികൃഷ്ണന്‍സ്” അതിന്റെ സീഡിയൊന്ന് ആന്റണി കാണുന്നത് നല്ലതാണ്.

ചെരിഞ്ഞ് നടക്കുന്ന മിമിക്രിക്കാരെ ഗുണ്ടകളെ കൊണ്ട് തല്ലിക്കുമോ ആവോ!!!!!







Thursday, February 2, 2012

വീട്ടിലെ കുട്ടികളും വയോധികരുമെങ്ങോട്ട് പോകും?





വീട്ടിലെ കുട്ടികള്‍ 
എങ്ങോട്ട് പോകും??
 
വീട്ടിലെ വയോധികര്‍
                            എങ്ങോട്ട് പോകും??

 



  
വായിക്കണമെന്നുണ്ടെങ്കില്‍ ചിത്രത്തില്‍ ഞെക്കുക.

Tuesday, January 31, 2012

കുറുവെടി – 8

അഴീക്കോടിന്റെ അനുശോചനയോഗത്തില്‍ രാഷ്ട്രീയക്കാരുടെ തിക്കും തിരക്കും. സാംസ്ക്കാരിക പ്രവര്ത്തകരും, ആത്മവിദ്യാസംഘക്കാരും,ഗാന്ധിയന്മാരും പുറത്ത്.

കുറുവെടി : രാഷ്ട്രീയക്കാര്‍‍ക്കാണല്ലോ അഴീക്കോടിന്റെ നാവ് വേണ്ടത്.അഴീക്കോട് ആരാ മോന്‍ രാഷ്ട്രീയസാംസ്ക്കാരികസിങ്കമല്ലേ....