Monday, January 16, 2012

കുട്ടിക്കാലം

ഞങ്ങള്‍ക്ക് ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു.
പിന്നെ
ഞങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടായി.
ഞങ്ങളുടെ കുട്ടികള്‍ക്കും കുട്ടികള്‍ ഉണ്ടായി.
പേരക്കിടാങ്ങള്ക്കൊപ്പം വീണ്ടും
ഞങ്ങള്‍ക്ക് ഒരു കുട്ടിക്കാലം ഉണ്ടായി.


ഞങ്ങള്‍ പണിത മണ്‍ വീട്
പേരക്കിടാങ്ങളുടെ അഛന്‍ തട്ടി തകര്‍ത്തപ്പോള്‍
ഞങ്ങള്‍ നിസ്സഹരായി പേരക്കിടാങ്ങള്ക്കൊപ്പം
കണ്ണീര്‍ വാര്‍ത്തു.
പിന്നെ പേരക്കിടാങ്ങളുടെ ചെവിയില്‍ മെല്ലെയോതി
നിങ്ങളുടെ അച്ചന്റെ വീട് നിങ്ങളും തകറ്ക്കില്ലെ?


പുതിയ വീടിന്റെ അകത്തളങ്ങളില്‍
മിനുസമേറിയ പ്രതലങ്ങളിലല്‍
ഞങ്ങളും കുട്ടികളും തെന്നി വീണു.
ഭിത്തികളില്‍ ചെന്നിടിച്ചു.
പല്ലില്ല മോണ കാട്ടി പരസ്പരം സാന്ത്വനിപ്പിച്ചു.
പരിഷ്ക്കാരത്തിനൊത്ത് ചുവട് വെക്കാനറിയാതെ
കാലിടറി.


മുറിയും ഭിത്തിയും വൃത്തികേടാക്കിയതിന്
ശകാരിച്ച് ഞങ്ങളെ മുറിയിലൊതുക്കി.
ഭക്ഷണവും മരുന്നും കിളിവാതിലില്‍ തന്നു.


പുറം ലോകം കാണാന്‍ ടീവി ഉണ്ടല്ലോ കൂട്ടിന്.
കാറ്ട്ടൂണ്‍ ചിത്രങ്ങളില്‍ വിരുന്നുകാരെത്തി
രാത്രിയോളം.


വലിയ വീടിന്റെ കുടുസ്മുറിയിലെ
ഗര്‍ഭപാത്രത്തില്‍ ഞങ്ങളുറങ്ങി.
വീണ്ടുമൊരു കുട്ടിക്കാലത്തിനായി.

2 comments:

ഇആര്‍സി - (ERC) said...

പുനരപി മരണം, പുനരപി ജനനം.

വായന said...

നല്ല കവിത,..