Thursday, October 23, 2008

ചിന്താവിഷ്ടയായ സൈനബ - അപവാദം അഥവ നവീന സദാചാരം (ഭാഗം രണ്ട്)

അലാറം നാല് വട്ടം അലറി വിളിച്ചിട്ടും സൈനബയ്ക്ക് എഴുന്നേല്‍ക്കാന്‍ തോന്നുന്നില്ല. പുറത്ത് മഴ പെയ്യുകയാണ്. മഴ കൊണ്ടുവന്ന തണുപ്പില്‍ പുതപ്പ് മാറ്റാന്‍ മടി. ഇടയ്ക്കിടെ ഇടിയും മിന്നലും. കാറ്റ് ജനല്‍ഗ്ലാസ്സ് അടിച്ച് പൊളിക്കുമോ ആവോ.

അലാറത്തെ പേടിപ്പിച്ച് ഇങ്ങനെ ഉറങ്ങാന്‍ എന്തോ ഒരു സുഖം. പുലറ്ച്ചെ ഇടവിട്ടുള്ള ചെറുമയക്കങ്ങള്‍, എന്ത് സുഖമാണെന്നോ.

മഴക്ക് ശക്തി കൂടി വരുകയാണ്. മഴ ഇങ്ങനെ പെയ്താല്‍ വടക്കെപ്പുറത്തെ മതില്‍ ഇന്ന് തന്നെ ഇടിഞ്ഞു വീഴുമെന്ന് തോന്നുന്നു. ഏത്ര ദിവസമായി വേലായുധനോട് പറഞ്ഞിട്ട്, അതൊന്ന് ഉറപ്പിച്ച് കെട്ടാന്‍. പണിക്കാരെ കിട്ടാനില്ലത്രെ. ഒരു കാര്യം ചെയ്ത് കിട്ടാന്‍ എത്ര പേരുടെ കാല് പിടിക്കണം. ഭരതേട്ടന് ഇതെന്തെങ്കിലും അറിയണോ. പണമുണ്ടായാല്‍ ചെയ്യാന്‍ ആളേയും കിട്ടുമെന്നാണ് വിചാരം.
സ്റ്റീല്‍ ഷീറ്റില്‍ മഴ പെരുമ്പറ കൊട്ടി തുടങ്ങി. പെരുമ്പറ അലോസരമായി. രസം പിടിച്ച് വരുന്ന മയക്കത്തിന്റെ സുഖം പോയി. ഇനി ഉറങ്ങിയാല്‍ ശരിയാവില്ല്. അഞ്ച് മണി കഴിഞ്ഞു. ഇന്ന് ഷീലയെ സ്കൂളില്‍ പറഞ്ഞയക്കണം. രണ്ടു ദിവസമായി പനിയെന്നും പറഞ്ഞിട്ട് സ്കൂളില്‍ പോയില്ല. ഇന്ന് എങ്ങനയെങ്കിലും പറഞ്ഞയക്കണം.

കണ്ണാടിയില്‍ നോക്കി മുടി ചീകി കെട്ടുമ്പോള്‍ ആലോചിച്ചു.
ഇപ്പോള്‍ ഭരതേട്ടന്‍ എന്ത് ചെയ്യുകയായിരിക്കും. ബാത്ത് റൂമിന്റെ മുന്നില്‍ ക്യൂ നില്‍ക്കുന്നുണ്ടാകും. എഴെട്ട് പേറ് ഒന്നിച്ച് താമസിക്കുന്ന മുറിയില്‍ അതിരാവിലെ എഴുന്നേറ്റില്ലെങ്കില്‍ ബാത്ത് റൂം ഒഴിഞ്ഞ് കിട്ടില്ല. അന്ന് ഒഫിസില്‍ എത്താന്‍ ലേറ്റ് ആകും. എത്രോട്ടം പറഞ്ഞു ഞങ്ങളേയും കൊണ്ടുപോകാന്‍. പറ്റില്ലാത്രെ. ഭയങ്കര വാടകയാപോലും. ദുബായിലെ ജീവിത ചെലവ് താങ്ങാന്‍ പറ്റില്ലാത്രെ. വേണ്ട കണ്ട ഹോട്ടലലിലെ ചോറും കഴിച്ച് തടി കേടാക്കിക്കോട്ടെ. ആറ്ക്കാ ചേതം. എത്ര പ്രാവശ്യം ഞാന്‍ പറഞ്ഞതാണ് മസ്ക്കറ്റിലെ ജോലി കളഞ്ഞ് ദുബായില്‍ പോകണ്ടാന്ന്. കേട്ടില്ല. അല്ലെങ്കിലും പെണ്ണുങ്ങളുടെ വാക്കിന് വിലയില്ലല്ലോ. അപ്പോ പറഞ്ഞു മസ്ക്കറ്റിനെക്കാള്‍ ദുബായിയാണ് നല്ലതെന്ന്. ഇപ്പോ പറയണ് ഏജന്റ് ചതിച്ചൂന്ന്.
എനിക്ക് ഇത് തന്നെ വരണം.
പാല്‍ തിളച്ച് മറഞ്ഞു, സ്റ്റൌ കെട്ടു.
ശോ..ഇനി ഇത് കത്തിക്കാന്‍ മെനക്കേടാണ്.
സ്റ്റൌ തുടച്ച് കത്തിയ്ക്കുന്നതിനിടക്ക് സൈനബയ്ക്ക് കുറ്റബോധം തോന്നി.
ഒരു നിമിഷം ഞാന്‍ ഭരതേട്ടനെ കുറ്റപ്പെടുത്തിയോ? ശ്ശെ.. ഇല്ല.
ഭരതേട്ടനെ മാത്രം എങ്ങനെ കുറ്റപ്പെടുത്താന്‍ കഴിയും? രണ്ടു പേരുടെയും വീട്ടുകാറ് എതിറ്ത്ത് നിന്നപ്പോള്‍ ഞാനായിരുന്നു ഭരതേട്ടന് ശക്തി കൊടുത്തത് കല്യാണം കഴിക്കാന്‍. കല്യാണം കഴിച്ച് പെട്ടെന്ന് തന്നെ മുമ്പയിലേക്ക് പോയത് കൊണ്ടു ഇവിടത്തെ പുകിലൊന്നും കാണേണ്ടി വന്നില്ല. പിന്നെ ഏഴെട്ട് വറ്ഷം മസ്ക്കറ്റിലും.
അപ്പോള്‍ ഞങ്ങളുടെ മനസ്സില്‍ മതങ്ങളോ ദൈവങ്ങളോ ചിഹ്നങ്ങളോ ഒന്നുമില്ലായിരുന്നു.
പ്രണയം.
കടുത്ത പ്രണയം.
മഴയെ പോലെ മണ്ണില്‍ ഊറ്ന്നിറങ്ങിയ പ്രണയം.
ഭൂമിയും ആകാശവും
തീരവും തിരമാലകളേയും പോലെ.

അപ്പോള്‍ മറ്റൊന്നും അവിടെ ഇല്ലായിരുന്നു.
കാന്തിക വലയത്തിലൂടെ തിളങ്ങുന്ന ഒറ്റയടിപ്പാത.
പ്രണയസാഫല്യത്തിലേക്കുള്ള ഒറ്റയടിപ്പാത മാത്രം.
തിരിച്ചു പോകാന്‍ പറ്റാത്ത മുന്നോട്ടുക്കുള്ള പാത മാത്രം.
നടന്ന് തീറ്ന്ന പാതകള്‍ മുറിഞ്ഞ് പോയികൊണ്ടേയിരുന്നു.
ഒരിക്കലും തിരിച്ച് കൂടിചേരാതിരിക്കാന്‍.

തിരിഞ്ഞുനോക്കുമ്പോള്‍ ഒരു ഉള്‍ക്കിടിലം. എല്ലാം എങ്ങനെ സംഭവിച്ചു. എല്ലാം ദൈവഹിതമായിരിക്കും. അല്ലെങ്കിലും ഒന്നിനും തടുക്കന്‍ കഴിഞ്ഞില്ലല്ലോ. ഇരുപത് വറ്ഷം ചിരിച്ച് സന്തോഷിച്ച് ജീവിച്ചവരെ എങ്ങനെ പിരിയാന്‍ കഴിഞ്ഞു. അല്ലെങ്കില്‍ അവറ്ക്ക് ഞങ്ങളെ എന്തുകൊണ്ടു ഉള്‍ക്കൊള്ളന്‍ കഴിഞ്ഞില്ല.
മതങ്ങളും അനുഷ്ഠാനുങ്ങളും ആചാരങ്ങളും സാമൂഹ്യ മാന്യതയും ഒക്കെയായിരുന്നു അവറ്ക്ക് വലുത്. അതിന് വേണ്ടി ഒരു ബലി കൊടുക്കാന്‍ പോലും തയ്യാറാണ്. ചാവേറ്കളാകാനും. എന്നിട്ട് മതാന്ധത ദൈവസൃഷ്ടികളെ തന്നെ കൊന്നുകൊണ്ടേയിരിക്കുന്നു.
ഞങ്ങള്‍ പൂക്കളേയും പൂമ്പാറ്റെകളേയും നക്ഷത്രങ്ങളേയും സ്വപ്നം കണ്ടു.
ബന്ധനങ്ങളില്ലാത്ത പക്ഷികളെയും മൃഗങ്ങളേയും സ്വപ്നം കണ്ടു.
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള നല്ല മനുഷ്യരെ സ്വപ്നം കണ്ടു.

മഴ താണ്ഡവ നൃത്തം നിറ്ത്തി മുറ്റത്തിന്റെ അതിരിലൂടെ ഒലിച്ചുപോയി.
മുറ്റത്ത് വെയില്‍ അരിച്ചിറങ്ങി തുടങ്ങിയിരിക്കുന്നു.
“ഷീലെ എഴുന്നേല്‍ക്കു. സമയം കുറെയായി.”
“മമ്മി രണ്ട് മിനിറ്റ്. പ്ലീസ്.”
കണ്ണ് തുറന്ന് മുഖം തിരിച്ച് അവള്‍ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു. ഇനി എത്ര രണ്ട് മിനിറ്റുകള്‍.
ഇനി ഇവളെ കുലുക്കി കുലുക്കി ഉണറ്ത്തി എഴുന്നേല്‍പ്പിച്ച്,കുളിപ്പിച്ച്, യൂണിഫോം ഇടുവിപ്പിച്ച് ഷൂസ് എടുക്കുമ്പോഴേക്കും ബസ്സ് വന്ന് ഹോണ്‍ അടിച്ചു തുടങ്ങി.
“മോളെ വേഗം പോ. അല്ലെങ്കില്‍ ഡ്രൈവറ്ക്ക് ദേഷ്യം വരും”
ഷീല ഒരു കൈയ്യില്‍ ഷൂസും മറ്റെ കൈയ്യില്‍ ബാഗും തൂക്കി ബസ്സില്‍ ചാടി കയറി.
“മമ്മി. ടാറ്റ”
ഹാവു ഇനി ബാക്കി പണികള്‍ നോക്കണം.

മൊഞ്ചത്തിപെണ്ണെ
സൈനബ താത്തെ
സുറുമക്കണ്ണൊന്ന് കാണിച്ചാട്ടെ.
മൈലാഞ്ചിക്കൈയൊന്ന് തൊട്ടോട്ടെ.

സൈക്കിള്‍ ബെല്ലിന്റെ താളത്തില്‍ പാട്ടും പാടി വേലായുധനെത്തി. ഇനി ഇവന്റെ വാചകമടി സഹിക്കണം.
“വേലായുധാ നീ ഇന്ന് തന്നെ ഇലകട്രിക്കിന്റേയും ടെലഫോണിന്റേയും ബില്ലടക്കണം.”
എങ്ങനെയെങ്കിലും ഇവനെ വേഗം ഒഴിവാക്കണം.
“സൈനബ താത്തെ നിങ്ങള്‍ ബേജാറാവണ്ട. ഞാനില്ലെ ഇവിടെ”
അവനെങ്ങനെയെങ്കിലും ഇവിടെ ഒട്ടി നില്ക്കാനാണ് പരിപാടി.
“നീ കളിക്കല്ലേ. കുറെ ദിവസ്സമായി നിന്നോട് പറഞ്ഞിട്ട്. ഇനി കട്ട് ചെയ്യതാലെ അറിയൂ”
“ഞാനേറ്റു. ഇങ്ങള്‍ ബെഷമിക്കണ്ട. അതു പോട്ടെ നമ്മളെ ഭരതേട്ടന്‍ ഇനി എപ്പഴാണ് വരുന്നത്?”
മില്‍മ പാലിന്റെ പാക്കറ്റില്‍ അമറ്ത്തി കൊണ്ടവന്‍ ചോദിച്ചു. പാക്കറ്റിന്റെ തുമ്പത്ത് ഞെക്കി അവന്റെ നോട്ടം സൈനബയുടെ മാറിടത്തിലേക്കായിരുന്നു.
“നീ ആ പാലിങ്ങ് തന്നാട്ടെ. നീ വേണ്ടാത്ത കിനാവൊന്നും അധികം കാണണ്ട”
പാക്കറ്റ് പിടിച്ചു വാങ്ങി സൈനബ അകത്തേക്ക് നടന്നു. എവിടെ നിന്നാണ് ഭരതേട്ടന് ഇങ്ങനെയൊരാളെ കിട്ടിയത്. നാശം അവിടെ തന്നെ നില്‍ക്കുന്നുണ്ടാകും. വഷളന്‍.
സൈനബയുടെ ചന്തിയും കുലുക്കിയുള്ള നടത്തവും നോക്കി വേലായുധന്‍ അവിടെ തന്നെ നില്ക്കുന്നുണ്ടായിരുന്നു. നിതംബ്ബ ചലനത്തിലേക്കുള്ള നോക്കിക്കുത്തി പോലെ.
(തുടരും……… )
ഭാഗം മൂന്ന്:പകല്‍ക്കിനാവിലെ സുലത്താന്മാര്‍

6 comments:

ഇആര്‍സി - (ERC) said...

സദാചാരം ഓരോ കാലഘട്ടത്തിലും വ്യത്യസ്ഥമാണ്.

നരിക്കുന്നൻ said...

ഗൾഫ്കാരന്റെ ഭാര്യയെന്ന സൈനബയുടെ ചിന്തകൾ നന്നാവുന്നുണ്ട്. ഇഷ്ടമായി.
ആശംസകൾ
നരിക്കുന്നൻ

Rejeesh Sanathanan said...

“നീ ആ പാലിങ്ങ് തന്നാട്ടെ. നീ വേണ്ടാത്ത കിനാവൊന്നും അധികം കാണണ്ട”

ഈ വാചകത്തില്‍ തന്നെയില്ലേ ഒരുപക്ഷേ ഏറ്റവും വലിയ പ്രലോഭനം...

ഇആര്‍സി - (ERC) said...

നരിക്കുന്നി,മാറുന്ന മലയാളി,
നന്ദി,
വീണ്ടും വരുക.

രഞ്ജിത്ത് ലാല്‍ എം .എസ്. said...

വീണ്ടും വന്നിട്ടും ഇതിന്റെ ബാക്കി കാണാനില്ലല്ലോ....

ഇആര്‍സി - (ERC) said...

‌അറിഞ്ഞില്ല ഞാനാരോ കാത്ത്നില്ക്കുന്നത്. വീണ്ടും എഴുതാൻ ശ്രമിക്കാം