Thursday, September 5, 2013

കുറുവെടി – 37

മന്മോഹനം
 
വറുതി
 
അക്കൊല്ലത്തെ വിളവെടുപ്പ് ഗംഭീരമായിരുന്നു. തമ്പുരാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അടിയാളന്മാരെ പ്രത്യേകം പ്രത്യേകം വിളിച്ച് അഭിനന്ദിച്ചു. “ഭേഷ് ഇങ്ങനെ വേണം എല്ലാകൊല്ലവും. നമ്മുക്കിത് അടിച്ച് പൊളിക്കണം”
 
തമ്പുരാൻ ബിരിയാണി കഴിച്ചു.
അടിയാളന്മാർ കഞ്ഞി കുടിച്ചു.
തമ്പുരാൻ നിശാശാലയിൽ അർമാദിച്ചു.
അടിയാളന്മാർ ആഘോഷങ്ങളൊന്നുമറിയാതെ കുടിലിൽ നിലത്ത് കിടന്നുറങ്ങി.
 
പത്തായം കാലിയായപ്പോൾ തമ്പുരാൻ പറഞ്ഞു.
“നാട് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇനി ചെലവ് ചുരുക്കി മുണ്ട് മുറുക്കി ഉടുത്ത് ജീവിക്കണം”
 
മുണ്ട് ആരാണ് മുറുക്കേണ്ടത്?
“തമ്പ്രാ ഞങ്ങൾ പണ്ടെ മുണ്ട് മുറുക്കിയാണ് ജീവിക്കുന്നത്. ഇനി എവിടെയാണ് മുറുക്കേണ്ടത്?
തമ്പുരാന്റെ മുഖം ചുവന്നു.
“എന്റെ കൈവശം മാന്ത്രികവടിയൊന്നുമില്ല പത്തായം നിറക്കാൻ”
തമ്പുരാൻ അരിശം കൊണ്ടു.
തമ്പുരാന്റെ പൃഷ്ഠം കൊഞ്ഞനം കുത്തി. പിന്നെ അന്ത:പുരത്തിലേക്ക് പോയി.
 
അടിയാളന്മാരെ വോട്ട്ശീട്ടുകൾ പല്ലിളിച്ച് കാണിച്ചു.
അനന്തരം… സംഭാവാമീ യുഗേ… യുഗേ
 
 
 
 
 

1 comment:

ഇആര്‍സി - (ERC) said...

അനന്തരം… സംഭാവാമീ യുഗേ… യുഗേ…